Friday, December 09, 2011

കവി

കവി..

അയാള്‍ എഴുതുകയാണ്.

മുനിഞ്ഞു കത്തുന്ന റാന്തല്‍ 

വിളക്കിന്റെ ചില്ലുകളില്‍ 

മഴ ചില്ലുകള്‍ 

വിള്ളലുകള്‍ വീഴ്ത്തി.

കടലാസിലെ

നീല അക്ഷരങ്ങളെ

വികൃതമാക്കി
.
മഴത്തുള്ളികള്‍

ഓല മേല്‍ക്കൂരയില്‍

തട്ടി തടഞ്ഞു

വിടവിലൂടോഴുകി

പിന്നെയും താഴോട്ടു പതിച്ചു

ചാണകം മെഴുകിയ

കറുത്ത തറയില്‍

ഓണ പൂക്കളം തീര്‍ത്തു.

അവ്യക്തമായ കണ്ണട

തുടച്ചു കൊണ്ടയാള്‍ എഴുതി.

മഴയെ സ്നേഹിച്ചു

കൊണ്ടൊരു കവിത.

മഴത്തുള്ളികള്‍ അയാളുടെ

സ്വപ്നത്തിന്റെ

ചിറകുകള്‍ ആണത്രേ.

അന്ധകാരവും നിലാവും

അയാളുടെ അവകാശമാണത്രെ..

മഴപാറ്റകള്‍ അയാളുടെ

കൂട്ടുകാരാണ്‌ പോലും.

കാര്‍മേഘങ്ങള്‍ അയാള്‍ക്ക്‌

വഴികാട്ടുന്നു.

എങ്കിലും എങ്കിലും..

ജീവിതത്തിന്റെ

കറുത്ത പുകച്ചുരുളുകള്‍

അയാളെ അസ്വസ്ഥനാക്കുന്നു.

മഴപാറ്റയെ

ചിറകറ്റ പുഴുവാക്കുന്നു.

വെളിച്ചത്തിനായ്‌

കേഴുന്ന തടവുകാരന്‍

ആകുന്നു കവി.

No comments:

Pages

Search This Blog

Blogger Widgets