Sunday, November 09, 2008

കാത്തിരിപ്പ്‌


ഒരു മഴക്കാലത്തെ നനവാര്‍ന്ന സന്ധ്യയില്‍
വിജനമാം വഴി നോക്കി ഞാനിരുന്നു.
ഉമ്മറപ്പടിയിലെ തളരുന്ന വെട്ടത്തില്‍്
ആകാംഷയോടെ ഞാന്‍ കാത്തിരുന്നു
കര്‍്ക്കട മേഘങ്ങള്‍ പായുന്നു, മത്തഗജങ്ങളെ
പോലവര്‍ ചിന്നം വിളിക്കുന്നു ...
അമ്മൂമ്മ ചൊല്ലിയ കഥയിലെ ദേവന്‍റെ
വാള്‍ത്തല മിന്നിതിളങ്ങിടുന്നു...
അക്ഷമ പൂണ്ട മനസ്സിന്‍ വിഹായസ്സില്‍
അസ്വസ്ഥ മേഘങ്ങള്‍ പ്രയാണം തുടങ്ങീ..
ഹൃദയമിടിപ്പുകള്‍ ഇടിനാദമായ് മാറി,
സിരകളില്‍ രക്തം മഴയായ്‌ പടര്‍ന്നു..
മഴജലം കെട്ടിയ മുറ്റത്തു ജീവിത
കുമിളകള്‍ പൊട്ടുന്നു തേങ്ങലോടെ...
രാവുകള്‍ പകലുകള്‍ മങ്ങിതെളിഞ്ഞു,
ഋതു ഭേദങ്ങളെന്‍് കൂട്ടുകാരായി.
കാത്തിരിപ്പിന്‍ ക്ഷമയറ്റൊരേകാന്ത-
പഥികനായൊരുനാള്‍് യാത്ര തുടങ്ങി...

Friday, September 26, 2008

പ്രവാസം


അകലെ ചക്രവാളത്തില്‍
 സന്ധ്യ എരിഞ്ഞടങ്ങി.
വിരഹ ദുഖവും പേറി

നക്ഷത്രങ്ങള്‍ കണ്ണു ചിമ്മി.
മണലാരണ്യതില്‍ വിഷാദ

ഗാനവും മൂളി കാറ്റു വീശി.
അകലെ കാത്തിരിക്കുന്ന

ആരൊക്കെയോ
സന്ധ്യാ നാമം ചൊല്ലി.
മറഞ്ഞു പോയ
പകലിനെ കുറിച്ചു
ഞാനോര്‍ത്തു കരഞ്ഞു,
കത്തുന്ന തീനാളങ്ങള്‍

എന്‍ മനസ്സിനെ
 ചുട്ടുപൊള്ളിക്കുന്നു.
വിഷ വാതകങ്ങല്‍

തീജ്വാലകളായ നിമിഷത്തില്‍.....
എവിടെ നിന്നോ ഉയര്‍ന്ന

കൂട്ടുകാരന്‍റെ നിലവിളി.
ഇരുളിന്‍റെ കംബിളി പുതപ്പു
മാറ്റിയെത്തുന്ന നാളത്തെ പ്രഭാതം
എന്‍ മനസ്സില്‍

ഒരു അഗ്നികുണ്‍ഡമായി
എരിയുമെന്നു ഞാന്‍ ഭയന്നു.
അകലെ ഓലപുരയ്ക്കുള്ളില്‍

നിലവിളികല്‍ ഉയരുന്നതു
ഞാന്‍ കേള്‍ക്കുന്നു.
കത്തുന്ന മണ്ണെന്ന വിളക്കിനു ചുറ്റും

പ്രാണന്‍ വെടിയുന്ന
ശലഭങ്ങള്‍.
മുറ്റത്തു പാതി പണിതീര്‍ന്ന
സ്വപ്നകൂടില്‍
മിന്നാം മിനുങ്ങുകള്‍
ചേക്കേറുന്നു.
നാളത്തെ പകലിനൊടൊപ്പം

കത്തിതീരാന്‍ വിധിച്ച
മാവിന്‍ ചില്ലയില്‍,
സ്വപ്നം കണ്‍ടുമയങ്ങുന്ന

അമ്മക്കിളിയുടെ ചിറകിനുള്ളില്‍
കിളിക്കുഞ്ഞുങ്ങല്‍
പതിയെ ചിലയ്ക്കുന്നു
നാളയെ കുറിച്ചോര്‍ക്കാതെ.....


Wednesday, September 24, 2008

യാത്ര



അയാള്‍ സംസാരിച്ചു കൊണ്ടേയിരുന്നു.
അലക്‌ഷ്യമായി ശ്രദ്ധിച്ചു കൊണ്ട് ഞാനിരുന്നു.
ചില്ലുജാലകത്തിലൂടരിച്ചെത്തുന്ന പ്രഭാത കിരണങ്ങള്‍‍
‍വാതാനുകൂല വാഹനത്തെ ചൂടുപിടിപ്പിച്ചു.
വഴിയോരകാഴ്ചകള്‍ എന്നെ ഹരം പിടിപ്പിച്ചു.
ഗ്രുഹാതുരത്വതിന്‍റ്റെ നനുത്ത ഓര്‍മകള്‍ മനസ്സിലൂളിയിട്ടു.
അയാള്‍ സംസാരിച്ചു കൊണ്ടേയിരുന്നു...
അറ്റമില്ലാത്ത മണലാരണ്യം പോലെ.
അയാളുടെ വാക്കുകളില്‍ വിരഹവും ദുഃഖവും കടന്നുവന്നു.
ഏതോ നഷ്ടവസന്തങ്ങള്‍ ആ മിഴികളെ ആര്‍ദങ്ങളാക്കി.
അവിരാമമായ വാചാലത ചുണ്‍ടുകളെ മരുഭൂമിയാക്കി.
തളരാത്ത വാഹനം മാത്രം മുന്നോട്ടു കുതിച്ചുകൊണ്‍ടിരുന്നു.
അയാള്‍ ഇപ്പൊഴും സംസാരിച്ചുകൊണ്‍ടിരിക്കുകയാണ്.
ഒരിക്കല്‍ ജീവന്‍ തിരിച്ചേകിയ ആട്ടിടയന്‍ ഉയിര്‍ത്തെഴുന്നേറ്റു.
മിഴികളില്‍ സ്നേഹത്തിന്‍ കിരണങ്ങള്‍ പ്രതിഫലിക്കുന്നു.
വാചാലത വാക്യങ്ങളായി നിര്‍ഗമിച്ചുകൊണ്ടിരുന്നു.
യാതാര്‍ഥ്യത്തിന്‍റ്റെ ചക്രങ്ങള്‍ മനസ്സില്‍ പ്രയാണം തുടങ്ങിയപ്പൊള്‍
വാചാലനായി മാറിയ എന്നെ നോക്കി അയാള്‍ ചിരിച്ചു.
ഞാന്‍ സംസാരിച്ചു കൊണ്ടേയിരുന്നു....
അലക്‌ഷ്യമായി ശ്രദ്ധിച്ചു കൊണ്ട് അയാളിരിന്നു
.

Pages

Search This Blog

Blogger Widgets